Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Invasion

Alappuzha

വീടുകയറി ആക്രമണം: അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്

ചെങ്ങന്നൂർ: ആല പഞ്ചായത്തിലെ ആറാം വാർഡിൽ കുടുംബ തർക്കത്തെത്തുടർന്ന് വീടുകയറി ആക്രമണം. പെണ്ണുക്കര കൂട്ടിങ്ങലയത്ത് അംബിക (54), മക്കളായ പ്രേംജിത്ത് (36), പ്രവിജിത്ത് (29) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മൂത്ത മകനും ഭാര്യയും തമ്മിലുണ്ടായ കുടുംബപ്രശ്നം അന്വേഷിക്കാനെത്തിയ പോലീസ്, ഇരുവിഭാഗങ്ങളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. തുടർന്ന് ഭാര്യ സ്വന്തം വീടായ മാവേലിക്കരയിലേക്കു മടങ്ങി.

എന്നാൽ, രാത്രി ഏഴിന് ഭാര്യയുടെ സഹോദരൻ ജിതിൻ എലിയാസ് ശംഭുവിന്‍റെ നേതൃത്വത്തിൽ എട്ടംഗ സംഘം ആയുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പെപ്പർ സ്പ്രേ പ്രയോഗിച്ച് വീട്ടുകാരെ തളർത്തിയ ശേഷം കമ്പിവടിയും ഹെൽമെറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പ്രവിജിത്തിന്‍റെ തലയ്ക്ക് കമ്പിവടിയുകൊണ്ട് അടിയേറ്റ് ഏഴു തുന്ന ലുണ്ട്. അംബികയുടെ തലയ്ക്ക് ആറു തയ്യലും ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് നടുവിന് ഒടിവും സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ഡൈനിംഗ് ടേബിൾ, ഫാൻ, ടിവി തുടങ്ങിയ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും അംബികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയും ചെയ്തതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികൾ ഒളിവിലാണെന്നും ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ചെങ്ങന്നൂർ സിഐ ആർ. രഗീഷ് കുമാർ പറഞ്ഞു.

District News

വീട്ടിൽ അതിക്രമിച്ചുകയറി കവർച്ച; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

പാണ്ടിക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്‍റെ വീട്ടിൽ പർദ ധരിച്ചെത്തി ആക്രമണം നടത്തുകയും ആറ് പവന്‍റെ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.

ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ഇതുവരെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകീട്ട് 5.30ഓടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീഷ് (26), കല്ലായി സ്വദേശി ചക്കക്കടവ് അബ്ദുൾ റാഷിഖ് (41), പന്തീരങ്കാവ് സ്വദേശി കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി സ്വദേശി കാളക്കാടി മുഹമ്മദ് ആരിഫ് (36), മാറാട് സ്വദേശി ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടിൽ കയറി വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീഷിനെ പിടികൂടുകയുമായിരുന്നു.

അനീഷ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറന്പിൽ സവാദ് (32), മന്പാട് സ്വദേശി കന്പളത്ത് മുഹമ്മദ് ഷിഹാൻ (21), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ (21) എന്നിവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.

ശുചിമുറിക്ക് മുകളിൽ പണമുണ്ടെന്ന നിഗമനത്തിലായിരുന്നു കവർച്ചാനീക്കം. ഇത്തരം കാര്യങ്ങൾ പ്രതികൾ പോലീസിനോട് വിശദീകരിച്ചു. എന്നാൽ കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരണ്‍മയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Latest News

Corehub Up